March 07, 2010

FHM Germany Official 2010 Calendar

German FHM can sure make a naughty celeb calendar but is Germany short on hot celebrity babes? I only say that because their official FHM Germany 2010 Calendar is filled with non-German women such as Eliza Dushku, Mischa Barton, and Katy Perry. Not that I am complaining… Also included in their calendar are Lady Gaga, Pixie Lott, Nicole Scherzinger, Andrea Kaiser, Fiona Erdmann, Eva Habermann, Monica Ivancan, Gina-Lisa Lohfink, and Romina Becks.

The ladder six being German but I only have heard of seven of the 12 ladies before. Mischa look amazing in her picture so I am assume it was taken 5 years ago before she became a mess. But you have got to hand it to the folks at FHM Germany, they sure do know how to do a calendar. They could do without Lady Gaga and Pixie but to each is own as they say. By the way, Monica Ivancan look older than her true age but I still want to do filthy things to her body.

However the calendar is available below in the format what you see it, and you have to be satisfied with this since I think most of you are nowhere near Deutschland to get a original copy.











ഇനിയും ചുംബിയ്ക്കും, ബിക്കിനിയിടും-ത്രിഷ

Trisha-Simbu
ചുംബന രംഗങ്ങളില്‍ അഭിനയിച്ചാലെന്തെന്ന് തമിഴ് നടി ത്രിഷ ചോദിയ്ക്കുന്നു. കഥയ്ക്ക് ആവശ്യമാണെങ്കില്‍ ഇനിയും ചുംബന രംഗങ്ങളിലും ബിക്നിമാത്രമിടുന്ന സീനുകളിലും അഭിനയിയ്ക്കുമെന്നും ത്രിഷ നമുക്ക് ഉറപ്പ് തരുന്നു. ത്രിഷ പ്രേമികളേ കാത്തിരിയ്ക്കുക. ഇനിയും കാണാം സീനുകള്‍.
ഈയിടെ ഇറങ്ങിയ വിന്നൈതണ്ടി വരുവായ എന്ന ചിത്രത്തില്‍ ത്രിഷ-സിംബു ചുംബന രംഗങ്ങളുണ്ട്. ഇതിനെക്കുറിച്ച് സംസാരിയ്ക്കുന്നതിനിടയിലാണ് ത്രിഷ ഈ 'ഉറപ്പ്' നല്‍കിയത്.
സംവിധായകന്‍ ആവശ്യപ്പെട്ടാല്‍ ഇത്തരം രംഗങ്ങള്‍ ചെയ്യാന്‍ തയ്യാറാണ്. സംവിധായകന്‍ പറയുന്നതാണ് താന്‍ ചെയ്യുന്നതെന്നാണ് ത്രിഷയുടെ നിലപാട്. ഇപ്പോള്‍ തമിഴ് ചലച്ചിത്ര ലോകത്ത് ഒരു പദവിയില്‍ എത്തി കഴിഞ്ഞു. ഇനി ഇത്തരം രംഗങ്ങളില്‍ അഭിനയിയ്ക്കുന്നതുകൊണ്ട് പ്രശ്നമൊന്നും വരാനില്ലത്രെ.
വിന്നൈതണ്ടി വരുവായ എന്ന ചിത്രത്തിലെ അഭിനയത്തിന് തന്നെ ഇഷ്ടപ്പെടുന്ന പ്രേക്ഷകരുടെ അനുമോദനം കൊണ്ട് ഇരിയ്ക്കാനാവുന്നില്ലത്രെ.

നിത്യാന്ദ കോഴഞ്ചേരിയില്‍ ?

Nithyananda
കോഴഞ്ചേരി: കുപ്രസിദ്ധ സ്വാമി നിത്യാനന്ദ കോഴഞ്ചേരിയില്‍ എത്തിയതായി അഭ്യൂഹം. ഇതേത്തുടര്‍ന്ന് പൊലീസിന്റെ രഹസ്യാന്വേഷണ വിഭാഗം അന്വേഷണം തുടങ്ങി.

വിവാദ വീഡിയോ പുറത്തുവന്നതോടെ തിരുവണ്ണാമലയിലെ ആശ്രമത്തില്‍ നിന്നും മുങ്ങിയ സ്വാമി ഒളിച്ചു താമസിക്കാന്‍ കേരളത്തിലെ കോഴഞ്ചേരിയില്‍ എത്തിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഇവിടെ നിത്യാനന്ദയ്ക്ക് ഒട്ടേറെ അനുയായികള്‍ ഉണ്ട്.

വിദേശ മലയാളിയായ ഒരു യുവതിയുടെ നേതൃത്വത്തിലാണ് സ്വാമിയുടെ അനുയായികള്‍ കോഴഞ്ചേരിയില്‍ പ്രവര്‍ത്തിച്ചിരുന്നത്. പ്രസിദ്ധമായ ചെറുകോല്‍പ്പുഴ കണ്‍വന്‍ഷന്‍ നഗറില്‍ സ്വാമിയെ എത്തിക്കാന്‍ ഇവര്‍ ശ്രമിച്ചിരുന്നുവത്രേ.

എന്നാല്‍ കണ്‍വന്‍ഷന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായ ശേഷമാണ് സംഘാടകരുമായി ഇവര്‍ ഇക്കാര്യം ചര്‍ച്ച ചെയ്തത്. അതിനാല്‍ കണ്‍വന്‍ഷന്‍ നഗറില്‍ സ്വാമിയെ എത്തിക്കാന്‍ ഇവര്‍ക്കായില്ല.

എങ്കിലും സ്വാമിയുടെ പേരില്‍ കണ്‍വന്‍ഷന്‍ നഗരിയില്‍ സ്‌റാളുകള്‍ നടത്തുകയും നിത്യാനന്ദയുടെ ഫോട്ടോയും പുസ്തകങ്ങളും പ്രസംഗങ്ങള്‍ അടങ്ങിയ സി.ഡികളും ഇവര്‍ വില്പന നടത്തിയിരുന്നു.

ചെന്നൈ പൊലീസ് നിത്യാനന്ദയുടെ പേരില്‍ വഞ്ചനാ കുറ്റത്തിനും മത വികാരം വ്രണപ്പെടുത്തിയതിനും രണ്ട് കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇതു കൂടാതെ ലൈംഗിക അപവാദത്തില്‍പ്പെട്ട സ്വാമിക്കെതിരെ ചെന്നൈയിലെ ഒരു സംഘം അഭിഭാഷകരും രംഗത്തുണ്ട്.

സായി കുമാറും ബിന്ദു പണിക്കരും ഹൗസ്‌ബോട്ടില്‍?

Sai Kumar and Bindu
വിവാഹമോചനത്തിനായി കോടതിയെസമീപിച്ച നടന്‍ സായി കുമാറും ബിന്ദുപണിക്കരും കൂടി ആലപ്പുഴയില്‍ ഹൗസ് ബോട്ടില്‍ കറങ്ങിയെന്ന് റിപ്പോര്‍ട്ട്. മൂന്നു മണിക്കൂറോളം ഇവര്‍ ആലപ്പുഴയില്‍ ഒരു ഹൗസ് ബോട്ടില്‍ ഉണ്ടായിരുന്നുവെന്നാണ് വാര്‍ത്തകള്‍ പരന്നത്.
സായി കുമാര്‍ വിവാഹമോചനത്തിനായി അപേക്ഷ നല്‍കിയത് അടുത്തിടെ വലിയ വാര്‍ത്തയായിരുന്നു. ഇതിന് പിന്നില്‍ നടി ബിന്ദുപണിക്കരുമായുള്ള ബന്ധമാണെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
എന്തായാലും ഇപ്പോള്‍ സായിയുടെ അപേക്ഷ കോടതിയുട പരിഗണനയിലാണ്. ഇതിനിടെ ബിന്ദുപണിക്കരും സായി കുമാറും തമ്മില്‍ അവിഹിത ബന്ധമുണ്ടെന്ന് ആരോപിച്ച് സായ്കുമാറിന്റെ ഭാര്യ പ്രസന്നകുമാരി പരാതി നല്‍കുകയുംചെയ്തിരുന്നു.
ഇപ്പോള്‍ എരിതീയില്‍ എണ്ണയൊഴിക്കുന്നതുപോലെയാണ് ഇവരെ രണ്ടുപേരെയും ഒരുമിച്ച് കണ്ടുവെന്നുള്ള വാര്‍ത്തകള്‍ പരക്കുന്നത്.
കൊട്ടാരക്കര കുടുംബകോടതിയില്‍ സായി കുമാര്‍ വിവാഹമോചനം ആവശ്യപ്പെട്ട് ഹര്‍ജി ഫയല്‍ ചെയ്തപ്പോഴാണ് ഇവരുടെ കുടുംബപ്രശ്‌നങ്ങള്‍ പുറംലോകം അറിഞ്ഞത്. ഹര്‍ജിയില്‍ ഗുരുതരമായ ആരോപണങ്ങളാണ് സായ് ഭാര്യയ്ക്കും ബന്ധുക്കള്‍ക്കുമെതിരെ ഉന്നയിച്ചത്.
സായി കുമാറിന്റേതും  പ്രസന്നകുമാരിയുടെതും പ്രണവിവാഹമായിരുന്നു. നാടകത്തില്‍ അഭിനയിക്കുന്ന കാലത്താണ് ഇവര്‍ പ്രണയത്തിലായത്. ബിന്ദുപണിക്കരുമായി ബന്ധമുള്ളതുകൊണ്ടാണ് സായ്കുമാര്‍ വിവാഹമോചനം ആവശ്യപ്പെടുന്നതെന്നാണ് പ്രസന്നകുമാരിയും ബന്ധുക്കളും ആരോപിക്കുന്നത്.
ഏതാനും വര്‍ഷം മുമ്പെ ബിന്ദുവിന്റെ ഭര്‍ത്താവ് മരിച്ചതാണ്. ഇവര്‍ക്ക് ഒരു മകളുണ്ട്. ഇപ്പോള്‍ത്തന്നെ ഇവരെക്കുറിച്ച് ഏറെ ഗോസിപ്പുകളുണ്ട്. അതിനിടയിലാണ് ഇരുവരും കായല്‍ സവാരിയ്‌ക്കെത്തിയത്.

രഞ്ജിത ആത്മഹത്യയ്ക്ക് ശ്രമിച്ചതായി അഭ്യൂഹം


ചെന്നൈ: ലൈംഗിക അപവാദത്തിലകപ്പെട്ട നടി രഞ്ജിത ആത്മഹത്യയ്ക്ക് ശ്രമിച്ചതായി റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഇത് സംബന്ധിച്ച് കൂടുതല്‍ സ്ഥിരീകരണമൊന്നും വന്നിട്ടില്ല. സ്വാമി നിത്യാനന്ദയും രഞ്്ജിതയും ഉള്‍പ്പെട്ട വീഡിയോ ദൃശ്യങ്ങള്‍ സണ്‍ ടിവി ചാനല്‍ സംപ്രേക്ഷണം ചെയ്തതിന് ശേഷം ഇരുവരും ഒളിവിലായിരുന്നു.
രഞ്ജിത ജീവനൊടുക്കാന്‍ ശ്രമിച്ചതായുള്ള വാര്‍ത്തകള്‍ തെലുങ്കു സിനിമാലോകത്തെ അലോസരപ്പെടുത്തിയിട്ടുണ്ട്. നടി അഭിനയിക്കുന്ന രണ്ട് ചിത്രങ്ങളുടെ നിര്‍മാണം ഹൈദരാബാദില്‍ പുരോഗമിക്കുകയാണ്. മാവിചിഗുരു, സിരമുലയ്യ എന്നീ ചിത്രങ്ങളില്‍ രഞ്ജിത രണ്ടാം നായികയാണ്. ഈ സിനിമകളുടെ ഷൂട്ടിങ് അവസാനഘട്ടത്തിലാണ്. അതിനിടെയാണ് നടി വിവാദങ്ങളില്‍ കുരുങ്ങിയതും ഒളിവില്‍പ്പോയതും.
ആര്‍മി ഓഫിസറെ വിവാഹ കഴിച്ച രഞ്ജിത ഏറെക്കാലം സിനിമാരംഗത്തു നിന്ന് അകന്ന് നിന്നതിന് ശേഷമാണു തിരിച്ചെത്തിയത്. അടുത്തിടെ വിവാഹബന്ധം വേര്‍പെടുത്തുകയും ചെയ്തിരുന്നു. ഇതിന് ശേഷമാണ് രഞ്ജിത സ്വാമി നിത്യാനന്ദയുമായി അടുത്തതെന്ന് റിപ്പോര്‍ട്ടുകളുണ്ട്.

നരേന്ദ്രമോഡിക്ക് നിത്യാനന്ദയുമായി ബന്ധം


Narendra Modi
ഗാന്ധിനഗര്‍: ലൈംഗികാപവാദത്തില്‍ അകപ്പെട്ട സ്വാമി നിത്യാനന്ദയുമായി ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്രമോഡിക്ക് ബന്ധമുണ്ടായിരുന്നുവെന്ന് ആരോപണം.
മോഡി സര്‍ക്കാര്‍ പെണ്‍കുട്ടികള്‍ക്കായി കൊണ്ടുവന്ന കന്യാ കേലവാണി പദ്ധതിയിലേയ്ക്ക് നിത്യാനന്ദ വന്‍ തുക സംഭാവന നല്‍കിയിരുന്നുവത്രേ.
മാത്രമല്ല 2009 സെപ്റ്റംബറില്‍ മോഡി സ്വാമിയുടെ ജീവന്‍ മുക്തി എന്ന പുസ്തകം ഒരു ചടങ്ങില്‍ വച്ച് പ്രകാശനം ചെയ്യുകയും ചെയ്തിരുന്നുവത്രേ.
സര്‍ക്കാര്‍ പദ്ധതിയ്ക്കായി 2.5 ലക്ഷത്തിന്റെ ചെക്കാണത്രേ സ്വാമി നിത്യാനന്ദ മോഡിയ്ക്ക് കൈമാറിയത്. വഡോദരയില്‍ നടന്ന ചടങ്ങിന്റെ വീഡിയോകളില്‍ ഇക്കാര്യം ദൃശ്യമാണ്.
ഗുജറാത്ത് നിയമസഭയില്‍ വ്യാഴാഴ്ച കോണ്‍ഗ്രസ് നേതാവ് അര്‍ജുന്‍ മോധ്‌വാഡിയയാണ് മോഡിയ്‌ക്കെതിരെ ആരോപണമുന്നയിച്ചത്. സ്വാമിയെക്കാണാന്‍ മോഡി രണ്ടുതവണ വഡോദരയില്‍ പോയിട്ടുണ്ടെന്ന് മോധ്‌വാഡിയ ആരോപിച്ചു.